കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന ആറ് പളളികളുടെ കാര്യത്തിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.
കോടതി വിധി നടപ്പിലാക്കാനെത്തുമ്പോൾ സ്ത്രീകളും, കുട്ടികളും, പ്രായമായവരുമുൾപ്പെടെ ആത്മഹത്യാ ഭീഷണി മുഴക്കുന്നു,ചീഫ് സെക്രട്ടറിയുമായുള്ള യോഗത്തിന് ശേഷമാണ് പള്ളി ഏറ്റെടുക്കുവാനുളള ശ്രമങ്ങൾ നടത്തിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ബുധനാഴ്ചക്കുള്ളിൽ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാനാണ് ഹൈക്കോടതി നിർദേശം. എറണാകുളം ജില്ലയിലെ മഴുവന്നൂർ കത്തീഡ്രലിലും, ഓടക്കാലി സെന്റ് മേരീസ് പളളിയിലും കോടതി വിധി നടപ്പാക്കാനെത്തിയ പൊലീസുകാരെ വിശ്വാസികൾ തടഞ്ഞിരുന്നു.