യുഎഇയിൽ അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തുന്നതിനുള്ള നിയമം ശക്തമാക്കുന്നു. ആവശ്യമായ യാത്രാരേഖകൾ ഇല്ലാതെ രാജ്യത്തെത്തിയവരേയും വിസ കാലാവധി കഴിഞ്ഞവരേയുമാണ് നാടുകടത്തുക. പരിഷ്കരിച്ച നിയമം ഒക്ടോബര്‍ മൂന്ന് മുതൽ നിലവിൽ വരുമെന്ന് താമസ – തിരിച്ചറിയല്‍ രേഖ വിഭാഗവും , കസ്റ്റംസ് – തുറമുഖ വിഭാഗവും അറിയിച്ചു.
വിവിധ കേസുകളില്‍ അകപ്പെടുന്നവര്‍ക്കും, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഈ നിയമം ബാധകമാണ്. നിയമലംഘകര്‍ക്കൊപ്പം ആശ്രിത വിസക്കാരേയും നാടുകടത്തും. നാടുകടത്താനുളള ചെലവ് തൊഴിലുടമയില്‍നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം മാനുഷിക പരിഗണകൾ അര്‍ഹിക്കുന്നവര്‍ക്ക് ഇളവുകൾ അനുവദിക്കും. ഇവർക്ക് അംഗീകാരമുളളവര്ക്ക് അനുയോജ്യരായ സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് അവസരം നല്‍കും. അതേസമയം ഒരു തവണ നാടുകടത്തിയവർക്ക് ഫെഡറല്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ രാജ്യത്തേക്ക് തിരിച്ചുവരാനാകില്ല.