ജോലിക്കായുള്ള റിക്രൂട്ട്മെന്റ് നടത്തുന്നതിനിടെ എച്ച് ആർ മാനേജറെ ഗൂഗിൾ പുറത്താക്കി. കമ്പനിയിലേക്കുള്ള ഉദ്യോഗാർഥികളുടെ ഇന്റർവ്യു നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് എച്ച് ആറായ ഡാൻ ലാനിഗൻ റയാനെ പുറത്താക്കിയതായി അറിയിപ്പ്വന്നത്.
അതേസമയം കമ്പനിയിലെ ആറ് ശതമാനം തൊഴിലാളികളെ കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. കരാർ അടിസ്ഥാനത്തിലായിരുന്നു റയാൻ നവംബർ 2021മുതൽ ഗൂഗിളിൽ ജോലിക്ക് ചേർന്നത്. എന്നാൽ സ്വപ്നതുല്യമായ ജോലിയിൽ നിന്നും ഇത്തരത്തിൽ ഒരു പടിയിറക്കം പ്രതീക്ഷിച്ചിരുന്നില്ലെന്ന് റയാൻ ലിങ്ക്ഡ് ഇനിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പറഞ്ഞു.
എന്നാൽ ഒരു വർഷത്തേക്ക് കൂടി ജോലിയിൽ തുടരാനായി കരാർ ദീർഘിപ്പിച്ചിരുന്നു. കൂടാതെ ക്ലൗഡ് സെയിൽസിലെ റിക്രൂട്ട്മെന്റ് ടീമിലേക്ക് റയാനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച സന്റ്പള വർധനവിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ അസ്വാഭാവിക നടപടിയായാണ് കമ്പനി വിലയിരുത്തിയത്. അതേസമയം കൂടെ ജോലി ചെയ്തവർക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കുറിപ്പിൽ കുറിച്ചിട്ടുണ്ട്. അടുത്ത ജോലിക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയെന്നും റയാൻ കൂട്ടിച്ചേർത്തു.
മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ എന്നീ ടെക് ഭീമൻമാർ നേരത്തേ തന്നെ കരാർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളും കൂട്ടപ്പിരിച്ചുവിടലുമായി രംഗത്തെത്തിയത്. 12000 ജീവനക്കാർക്ക് ഇതു മൂലം തൊഴിൽ നഷ്ടമാകുമെന്ന് വിലയിരുത്തുന്നു. അതേസമയം പുതിയ സാമ്പത്തിക സാഹചര്യത്തിൽ നീക്കം അനിവാര്യമാണ്. കൂടാതെ ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായും ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചെ തൊഴിലാളികൾക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ആഗോളതലത്തിലുള്ള ഈ പിരിച്ചുവിടൽ യു എസിലെ ജീവനക്കാരെയാണ് ആദ്യം ബാധിക്കുക. അതേസമയം മറ്റ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഗൂഗിൾ ജീവനക്കാർക്കെതിരെ അവിടുത്തെ നിയമങ്ങൾക്കനുസൃതമായാകും നടപടിയെടുക്കുക. എന്നാൽ പിരിച്ചുവിട്ടവർക്ക് ഗൂഗിൾ പലതരത്തിലുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.