ദില്ലി: കാനഡയിൽ ഖലിസ്ഥാൻ അനുകൂലി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദിത്തമേറ്റെടുത്ത് ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയ്. ഫേസ്ബുക്കിലൂടെയാണ് ലോറൻസിൻ്റെ സംഘം സുഖ്ദൂൽ സിങ്ങിൻ്റെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തമേറ്റെടുത്തത്. ഗുർലാൽ ബറാർ, വിക്കി മിഡഖേര എന്നിവരുടെ മരണത്തിന് കാരണം സുഖ്ദൂൽ സിംഗാണെന്ന് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. കാനഡയിരുന്ന് കൊണ്ട് സുഖ്ദീൽ ഈ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ സുഖ്ദൂൽ നിരവധിയാളുകളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ചെയ്ത പാപങ്ങൾക്കാണ് അയാൾക്ക് ശിക്ഷ നൽകിയതെന്നും ലോറബ
സുഖ ദുനേക എന്ന സുഖ്ദൂൽ സിംഗ് ഇന്നലെയാണ് യുഎസ്എ – കാനഡ അതിർത്തിയിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. കാനഡയിലെ ഖലിസ്ഥാൻ വാദികളിൽ പ്രധാനിയാണ് ഇയാൾ എന്നാണ് സൂചന. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞിരിക്കുന്ന ഘട്ടത്തിലാണ് വീണ്ടും ഒരു ഖലിസ്ഥാൻ നേതാവ് കൂടി കാനഡയിൽ കൊല്ലപ്പെടുന്നത്.
2017ൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് പഞ്ചാബുകാരനായ സുഖ് ദുനേക കാനഡയിലെത്ത് എത്തിയത്. ഇയാൾക്കെതിരെ ഏഴ് ക്രിമിനിൽ കേസുകൾ നിലവിലുണ്ട്. പഞ്ചാബ് രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ പ്രവർത്തിക്കുന്ന ദവീന്ദർ ബംബിഹ സംഘത്തിൽപ്പെട്ടിരുന്ന ഇയാൾ കാനഡയിലെത്തിയ ശേഷം ഈ സംഘത്തിന് ധനസഹായം നൽകി വരികയായിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവൻ അർഷാദ് ദാലാ എന്ന് അറിയപ്പെടുന്ന ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് സമാനമായാണ് സുഖ്ദൂലും കൊല്ലപ്പെട്ടതെന്നാണ് വിവരം.
ജൂൺ 19 നായിരുന്നു നിജ്ജാറിന്റെ കൊലപാതകം. അജ്ഞാതരുടെ വെടിയേറ്റ് മരിച്ച നിജ്ജാറിന്റെ ശരീരത്തിൽ നിന്ന് 15 വെടിയുണ്ടകൾ കണ്ടെടുത്തിരുന്നു. ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം.