ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളികളുടെ അഞ്ച് വയസ്സുകാരി കുഞ്ഞുമകൾ മരിച്ചത് നരകയാതന അനുഭവിച്ച്. കുട്ടിയെ പ്രതി അസഫാക് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടി ധരിച്ച വസ്ത്രം ഉപയോഗിച്ചാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത്. കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നുണ്ട്.
കുട്ടിയുടെ ദേഹത്തും സ്വകാര്യ ഭാഗങ്ങളിലും അടക്കം നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. തല്ലയിൽ കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചതായും പരിശോധനയിൽ കണ്ടെത്തി. എന്നാൽ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് പ്രതി പെണ്‍കുട്ടിയെ കൊന്നതെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം ഡോക്ടർമാർ നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പിന്നീടാവും പൊലീസിന് കൈമാറുക. എങ്കിലും പ്രാഥമിക റിപ്പോർട്ടിൻ്ഖെ അടിസ്ഥാനത്തിൽപൊലീസിന് തുടർനടപടി സ്വീകരിക്കാം.
കഴിഞ്ഞ ദിവസമാണ് അഞ്ചു വയസ്സുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിഹാർ സ്വദേശിയായ അഷ്ഫാഖ് ആലം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് സ്ഥിരീകരിക്കുകയും ഇയാളെ പിന്നീട് പിടികൂടുകയും ചെയ്തു. എന്നാൽ അതിനോടകം പ്രതി കുട്ടിയെ പീഡിപ്പിച്ചു കഴുത്തു ഞെരിച്ചു കൊന്നിരുന്നു.