അരിക്കൊമ്പൻ നേരിട്ട വിഷമങ്ങളും നാടുകടത്തലും യാതനകളുമെല്ലാം കവിതയാക്കി ആരാധകർ. ആരിക്കൊമ്പന്റെ ആവാസ വ്യവസ്ഥയിൽ നിന്നും അവനെ പുറത്താക്കുന്നത് മനുഷ്യൻ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാവ്യ ചിത്രം ഒരുക്കിയിരിക്കുന്നത്.
കാവാലം ശ്രീകുമാറാണ് കാവ്യ ചിത്രത്തിൽ പാടി അഭിനയിച്ചിരിക്കുന്നത്.അരിക്കൊമ്പന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന വിഷയമായതിനാൽ ഏറെ താല്പര്യത്തോടെയാണ് കാവ്യ ചിത്രത്തിന്റെ ഭാഗമായതെന്ന് അദ്ദേഹം പറയുന്നു
വന്യ ജീലികളുടെ ആവാസ വ്യവസ്ഥ സംരക്ഷിച്ചില്ലെങ്കിൽ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളുടെ ഉത്തമ ഉദാഹരണമാണ് അരിക്കമ്പനെന്നാണ് തന്റെ കവിതയിലൂടെ യുവ കവി പ്രമോദ് കണ്ണൻ പിള്ള പറയുന്നത്. സിനിമാറ്റിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധായകൻ ബിനോയ് കെ മിഥിലയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കരുനാഗപ്പള്ളി ഫസ്സാ വെഞ്ചേഴ്സിന്റെ ബാനറിൽ പുറത്തിറങ്ങിയ കാവ്യ ചിത്രം ചിന്നകനാലിലും പൊന്മുടിയിലുമായാണ് ചിത്രീകരിച്ചത്. ആൽബവുമായി ബന്ധപ്പെട്ട വരുമാനം തിരുവനന്തപുരം സനാതാലയത്തിലെ കാൻസർ രോഗികൾക്കായി ചിലവഴിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം