തിരുവന്തപുരം: കണ്ണൂരിൽ ബോംബ് നിർമ്മാണം ആവർത്തിക്കപ്പെടുന്നെന്നും സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ.
കണ്ണൂർ കുടക്കളം സ്വദേശി വേലായുധൻ ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ വസ്തു പരിശോധിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സണ്ണി ജോസഫ് എം എൽ എയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃത നിർമ്മാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉൾപ്പെടെയുളള സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.