സൗദിയുടെ എണ്ണക്കയറ്റുമതി നിലച്ചാൽ ലോകം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഭീകര പ്രതിസന്ധിയിലാകുമെന്ന് സൗദി ഊർജ മന്ത്രി അമീര്‍ അബ്ദുള്‍ അസീസ് ബിന്‍ സല്മാന്. റിയാദില്‍ നടക്കുന്ന ആഗോള സൈബര്‍ സുരക്ഷ ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് ലോക രാജ്യങ്ങളുടെ ഊർജ ആവശ്യത്തിന് സൗദിയില്‍ നിന്നുള്ള എണ്ണ അനിവാര്യമാണെന്ന് സൗദി ഊർജ മന്ത്രി പറഞ്ഞത്.
ഊർജ മേഖല വളരെയധികം സൈബര്‍ ഭീഷണി നേരിടുന്നത്. സൈന്യവും സൈനിക നീക്കങ്ങളും ഇല്ലാത്ത യുദ്ധമാണ് സൈബര്‍ ആക്രമണങ്ങളിലൂടെ നടക്കുന്നതെന്ന് സൗദി ഊര്‍ജ്ജ മന്ത്രി ചൂണ്ടിക്കാട്ടി. ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൈബര്‍ ആക്രമണങ്ങള്‍ മുഖേന ഉടലെടുക്കുന്നത്.
വിഷയത്തിൽ വലിയ ജാഗ്രത വേണമെന്നും അമീര്‍ അബ്ദുള്‍ അസീസ് അഭിപ്രായപ്പെട്ടു. സൈബര്‍ ആക്രമണങ്ങള്‍ നേരിടാൻ പുതിയ സാങ്കേതിക വിദ് വികസിപ്പിച്ചെടുക്കേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ചും ഫോറത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു.