തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. നിയമപരമായി പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ തമ്മിൽ കരാറിൽ ഏർപ്പെട്ടതാണെന്നും പണം നൽകിയത് കരാറിലെ വ്യവസ്ഥ പ്രകാരമാണെന്നും പ്രസ്താവനയിൽ പറയുന്നു.
വാർഷിക അടിസ്ഥാനത്തിൽ ലഭിക്കേണ്ട പണം വിശ്വാസ്യതയ്ക്ക് വേണ്ടിയാണ് മാസപ്പടിയായി സ്വീകരിച്ചത്. ഇടപാടുകളെല്ലാം ബാങ്ക് മുഖേനയാണ് നടന്നതെന്നും ഇതിനെയാണ് മാസപ്പടിയായി ചിത്രീകരിച്ചതെന്നും സിപിഎം സെക്രട്ടേറിയേറ്റ് വ്യക്തമാക്കി
പുതുപ്പള്ളി ഇലക്ഷൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉയർന്ന് വന്ന ഗൂഢാലോചനയുടെ ഭാഗമാണ് വിവാദമെന്നും. രാഷ്ട്രീ. പ്രവർത്തകരുടെ മക്കൾക്ക് നിയമാനുസൃതമായ ഏത് തൊഴിൽ ചെയ്യുന്നതിനുള്ള അർഹതയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. പണം നൽകിയ കമ്പനി തന്നെ ഇടപാടിലെ സുതാര്യത വിശദമാക്കുന്നുണ്ട്് മുഖ്യമന്ത്രിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്ന കാര്യവും വ്യക്തമാണെന്ന് സെക്രട്ടേറിയേറ്റ് വ്യക്തമാക്കി