നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെ പിന്തുണച്ച് സിപിഐഎം. ഷംസീര്‍ മാപ്പ് പറയില്ലെന്നും തിരുത്തേണ്ട ആവശ്യമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന് പറഞ്ഞു.
ഈ രാജ്യത്ത് എല്ലാ വിശ്വാസമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പ്രതികരിക്കാന്‍ അവകാശമുണ്ട്. ഇക്കാര്യങ്ങള്‍ പറയുന്നതിന് പാര്‍ട്ടിക്ക് ആരുടെയും പ്രത്യേക പരിരക്ഷ ആവശ്യമില്ലെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
മാപ്പും പറയാന്‍ ഉദ്ദേശിക്കുന്നില്ല, തിരുത്താനും ഉദ്ദേശിക്കുന്നില്ല. തിരുത്തേണ്ട കാര്യമൊന്നും ഷംസീര്‍ പറഞ്ഞിട്ടില്ല. ചര്‍ച്ച ഏറ്റെടുക്കില്ല. നിലപാട് പറയാന്‍ ആണ് വന്നിരിക്കുന്നത്. മിത്തിനെ മിത്തായും ചരിത്രത്തെ ചരിത്രമായും ശാസ്ത്രത്തെ ശാസ്ത്രമായും കാണണം. ഇതിന്റെ എല്ലാം ലക്ഷ്യം 2024 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ആണ് എന്നും എം വി ഗോവിന്ദന് പറഞ്ഞു.
വിശ്വാസികളെ ചേര്‍ത്ത് പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. എന്നാല്‍ വിശ്വാസികള്‍ പറയുന്ന പലകാര്യങ്ങളോടും വിയോജിപ്പുമുണ്ട്. ഇന്ത്യ പോലുള്ള മതനിരപേക്ഷത ഉള്ള രാജ്യത്ത് രാമ ക്ഷേത്രം നിര്‍മിക്കുന്ന സമയത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി പരികര്‍മ്മിയെ പോലെ ഇരുന്നത് ശരിയാണോ? ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. കാവി വല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇത്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ ആരോപണമായി ഉപയോഗിക്കുന്നില്ലേ എന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി 2014ല്‍ ബോംബെയിലെ റിലയന്‍സ് ഹോസ്പിറ്റലിന്റെ ഉദ്ഘാടനത്തില്‍ പറഞ്ഞതാണ് ഇന്ന് കാണുന്ന ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപപ്പെടുത്തിയതാണ് എന്നാണ്. ഇത് ഷംസീര്‍ പറഞ്ഞതല്ല. മോദി പറഞ്ഞതാണ്. പ്ലാസ്റ്റിക് സര്‍ജറി പണ്ടേ ഉണ്ടായിരുന്നു, പുഷ്ക വിമാനം തുടങ്ങിയ പരാമര്‍ശങ്ങള്‍ സയന്‍സ് കോണ്‍ഗ്രസില്‍ ആര്‍എസ്എസിന് വേണ്ടി പേപ്പര്‍ അവതരിപ്പിച്ച ശാസ്ത്രജ്ഞന് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
മിത്തുകളെ മിത്തുകളായി മാത്രം കണ്ടാല്‍ കുഴപ്പമില്ല. കേരളത്തിന്റെ രൂപീകരണം മഴുവെറിഞ്ഞ് ഉണ്ടായതല്ലെന്നും ദശാവതാരത്തിന്റെ ഭാഗമല്ലെന്നും പുസ്തകം എഴുതിയിട്ടുള്ള ആളാണ് ചട്ടമ്പി സ്വാമികള്‍.
ഭൂമി ഉരുണ്ടതാണെന്നും, ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പിന്നീട് തെളിഞ്ഞില്ലേ. അതുപോലെ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. വിശ്വാസിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. ശാസ്ത്രത്തെ തള്ളിക്കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ല. വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിരകയറരുത്. അങ്ങനെ അവകാശമില്ലെന്ന് പറയില്ല. പക്ഷെ വിമര്‍ശിക്കുന്നവര്‍ ഹിന്ദുക്കള്‍ക്കെതിരാണെന്ന വാദം ശരിയല്ല. മിത്തുകളെ മിത്തുകളായി മാത്രം കാണാം. അതിനെ വര്‍ത്തമാന കാലത്തെ കാര്യങ്ങളുമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ സംസ്ഥാനത്തും കലാപത്തിന്റെ സാധ്യതയുണ്ട്. മണിപ്പൂരും ഹരിയാനയും മുമ്പ് ഉണ്ടായ ഗുജറാത്തും ഒക്കെ സൃഷ്ടിക്കപ്പെടും. ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ശ്രമമാണ്. അതിന്റെ ഇങ്ങേ അറ്റമാണ് കേരളത്തില്‍ കാണുന്നത്.
മാപ്പും പറയാന്‍ ഉദ്ദേശിക്കുന്നില്ല, തിരുത്താനും ഉദ്ദേശിക്കുന്നില്ല. തിരുത്തേണ്ട കാര്യമൊന്നും ഷംസീര്‍ പറഞ്ഞിട്ടില്ല. ചര്‍ച്ച ഏറ്റെടുക്കില്ല. നിലപാട് പറയാന്‍ ആണ് വന്നിരിക്കുന്നത്. മിത്തിനെ മിത്തായും ചരിത്രത്തെ ചരിത്രമായും ശാസ്ത്രത്തെ ശാസ്ത്രമായും കാണണം. ഇതിന്റെ എല്ലാം ലക്ഷ്യം 2024 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ആണെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.