ലോക്സഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സിപി എം സംസ്ഥാന സമിതി യോഗം ഇന്ന് നടക്കും. സർക്കാരിന്റെ പദ്ധതികളും കേരളത്തിന്റെ വികസന മാതൃകകളും സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുകയാണ് ലക്ഷ്യം.
ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായാണ് പ്രചരണ പരിപാടികൾ നടത്താൻ ആലോചിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളെപ്പറ്റിയും സംഘടന കാര്യങ്ങളെപ്പറ്റിയും യോഗം ചർച്ച ചെയ്യും. തോമസ് ഐസക് അടക്കമുള്ള നേതാക്കൾക്കെതിരെ ഇ ഡി നടത്തിയ പരിശോധനകളെപറ്റിയും മന്ത്രിമാരുടെ പ്രവർത്തനങ്ങളെപ്പറ്റിയും വിലയിരുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സർക്കാരിനെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങൾ വലിയ രീതിയിലുള്ള ചർച്ചയാവുമെന്നാണ് അനുമാനിക്കുന്നത്.