പുതിയ കോവിഡ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിൽ രാജ്യം. നാളെ മുതൽ ഇന്ത്യയിലേക്ക് എത്തുന്ന വിമാനങ്ങളിലെ യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. രണ്ടുശതമാനം യാത്രക്കാരിലാണ് പരിശോധന.
പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ നിർദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യോമയാന സെക്രട്ടറി രാജിവ് ബൻസലിന് കത്തുനൽകി. കർണാടകയും മഹാരാഷ്ട്രയും അടക്കം സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ നടപ്പാക്കിത്തുടങ്ങി. മാസ്ക് ധരിക്കണമെന്നും രോഗനിർണയ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാൻ അവലോകന യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.
കേരളത്തിലും കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ചികിത്സാ സംവിധാങ്ങൾ സജ്ജമാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.