ഇടുക്കി: ഇടുക്കി കമ്പംമേട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇതര സംസ്ഥാന തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവത്തിൽ മധ്യപ്രദേശ് സ്വദേശികളായ സാധുറാം (23), മാലതി (21) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതരായ ഇരുവരും ദമ്പതികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇടുക്കിയിൽ താമസിച്ചിരുന്നത്.
മെയ് ഏഴിനാണ് കമ്പംമേട്ടിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് സാധുറാമിലും മാലതിയിലുമെത്തിയത്. ഒരുമിച്ചു താമസിച്ചു വരുന്നതിനിടെയാണ് മാലതി ഗർഭിണിയാകുന്നത്. ഈ വിവരം പുറത്തറിയാതെ ഇരുവരും സൂക്ഷിച്ചു. ഒടുവിൽ വീട്ടിൽ വച്ച് മാലതി പ്രസവിച്ചു. പ്രസവശേഷം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ മാലതിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പ്രസവവിവരം ഇവർ
വിവാഹം കഴിക്കാതെ ദമ്പതികളെ പോലെയാണ് സാധുറാവും മാലതിയും കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് മാലതി ഗർഭിണിയാകുന്നത്. ഈ വിവരം ഇരുവരും രഹസ്യമാക്കി വെച്ചു. വീട്ടിൽ പ്രസവിച്ച ശേഷമാണ് മാലതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, പ്രസവ വിവരം ഇവർ ഡോക്ടർമാരെ അറിയിച്ചിരുന്നില്ല.