ക്രിസ് ഹിപ്കിൻസ് ന്യൂസീലൻഡ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിയായിരുന്ന ജസീന്ത ആർഡേന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ക്രിസിനെ ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്.
അധികാരമേറ്റ ശേഷം വിലക്കയറ്റം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ക്രിസ് ഹിപ്കിൻസ് വ്യക്തമാക്കി. ഈ വർഷം ഒക്ടോബറിലാണ് ന്യൂസീലൻഡിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുക. 2008 ലാണ് ക്രിസ് ആദ്യമായി പാർലമെന്റിലെത്തിയത്.
2017 ലാണ് ജസീന്തയെ ന്യുസിലാന്‍ഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. സ്ഥാനമേൽക്കുമ്പോൾ 37 വയസുകാരിയായ ജസീന്ത ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. കൂടാതെ അധികാരത്തിലിരിക്കെ തന്നെ അമ്മയാകുന്ന രണ്ടാമത്തെ ലോകനേതാവെന്ന ബഹുമതിയും ജസീന്ത നേടിയിരുന്നു. കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കാൻ ആണ് ജസീന്ത പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.