സംസ്ഥാനത്ത് ബിബിസി ഡോക്യുമെൻ്ററി പ്രദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മാനവീയം വീഥിയിലും പൂജപ്പുരയിലും നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. ബിജെപി, യുവമോര്‍ച്ച നേതാക്കളാണ് പ്രതികളായ കേസിൽ ഒന്നാം പ്രതി വി വി രാജേഷാണ്.
നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. എന്നാൽ ഡോക്യുമെൻ്ററി പ്രദര്‍ശനത്തിനെതിരെ കേസെടുത്തിട്ടില്ല. ഡോക്യുമെൻ്ററി പ്രദര്‍ശനം നിരോധിച്ചുകൊണ്ട് ഉത്തരവില്ലാത്ത സാഹചര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് വിശദീകരിച്ചു. ബിജെപി കൗൺസിലർമാർ ഉൾപ്പെടെ 13 പേർ കേസിൽ പ്രതികളാണ്. ആകെ കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അതേസമയം ഇന്ത്യ ദ് മോദി ക്വസ്റ്റ്യന്‍ ഡോക്യുമെൻ്ററി രണ്ടാംഭാഗം ബിബിസി ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്ക് സംപ്രേഷണം ചെയ്തു. 2019ല്‍ വീണ്ടും അധികാരത്തിലെത്തിയ മോദി സര്‍ക്കാരിൻ്റെ മുസ്ലിം ന്യൂനപക്ഷത്തോടുള്ള സമീപനമാണ് രണ്ടാംഭാഗത്തിലുള്ളത്. ഡോക്യുമെൻ്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി ജെഎൻയു കാംപസില്‍ വൻ സംഘർഷമുണ്ടായിരുന്നു.