യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ തകർന്ന ജനതയെ സഹായിക്കാൻ ഒളിമ്പിക്സ് മെഡലുകൾ വിൽക്കാനൊരുങ്ങി യുക്രൈനിലെ കാനോയിങ് താരം. 2012ലും ’16ലും 500 മീറ്റർ തുഴച്ചിലിൽ സ്വർണം നേടിയ യുരി ചെബാനാണ് ഒളിമ്പിക്സ് മെഡലുകൾ വിറ്റ് നാടിന്റെ കൈത്താങ്ങാവുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിനുമുന്നിൽ ഒളിമ്പിക് മെഡലുകൾ പ്രശ്നമല്ലെന്ന് യുരി ചെബാൻ പറഞ്ഞു.
ഇതോടൊപ്പം 2008ൽ നേടിയ വെങ്കലമെഡലും ലേലത്തിൽ വെക്കുന്നുണ്ട്. ഓരോ മെഡലിനും 75000 ഡോളർ (ഏകദേശം 60 ലക്ഷം രൂപ) ലഭിക്കുമെന്നാണ് ചെബാൻ പ്രതീക്ഷിക്കുന്നത്. ഒഡേസ നഗരത്തിനടുത്തുള്ള മൈക്കോലയ്വിലെ ആളുകളെ സഹായിക്കാൻ കായിക താരങ്ങളാണ് ഒളിമ്പിക് സർക്കിൾ ചാരിറ്റി ഫണ്ട് എന്ന തുടങ്ങിയത്.
അതേസമയം യുക്രെയ്ന്റെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് ലോകത്തിന് ശരിക്കുമറിയില്ലെന്ന് ചെബാൻ പറയുന്നു. ഇപ്പോൾ യുദ്ധമില്ലാത്ത നഗരങ്ങളിൽ പോലും വൈദ്യുതിയും ആശുപത്രി, സ്കൂൾ, അവശ്യ വസ്തു കടകൾ തുടങ്ങിയ സൗകര്യങ്ങൾ ഒന്നും തന്നെയില്ല. ജനങ്ങൾ വീടുകളിൽ മരിവിച്ചിരിക്കുകയാണ്. എന്നാൽ ബാസ്ക്കറ്റ്ബാൾ താരമായ സ്ലാവ മെദ് വെദേങ്കോക്ക് ലഭിച്ച ചാമ്പ്യൻഷിപ് മോതിരങ്ങൾ ലേലം ചെയ്തതറിഞ്ഞാണ് ചെബാനും നാട്ടുകാരെ സഹായിക്കാനിറങ്ങുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.