ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിയായ ഒപ്റ്റസ് സൈബർ അറ്റാക്കിനിരയായി. ഒൻപത് ലക്ഷം ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഇതിലൂടെ ചോർന്നുവെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഉപഭോക്താക്കൾക്കുണ്ടാകുന്ന അപകട സാദ്ധ്യതകൾ ലഘൂകരിക്കാൻ ഓസ്ട്രേലിയൻ സൈബർ സെക്യൂരിറ്റിയുമായി ചേർന്നാണ് ഒപ്റ്റസ് പ്രവർത്തിക്കുന്നത്.
ഏകദേശം 2.8 ഉപഭോക്താക്കളുടെ പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസെൻസ് നമ്പറുകൾ, ഇ മെയിൽ, വീട്ടുവിലാസങ്ങൾ, ജനനതിയതി, ഫോൺ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് മോഷ്ടിച്ചതായി കരുതപ്പെടുന്നത്. എന്നിരുന്നാലും അക്കൗണ്ട് ഡീറ്റൈൽസുകളോ പാസ്സ്വേർഡുകളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം ഓസ്ട്രേലിയൻ ഫെഡറൽ പോലീസ്, ഓസ്ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ്, പ്രധാന റെഗുലേറ്റർമാരെയും ഒപ്റ്റസ് വിവരമറിയിച്ചിട്ടുണ്ട്. ഈ സുരക്ഷാവീഴ്ച നേരിടേണ്ടി വന്നതിൽ ഖേദിക്കുന്നു. ഉപഭോക്താക്കൾ ആശങ്കാകുലരാണെന്നും അവരെ സംരക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.