പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറങ്ങി തമിഴ്നാട്ടിലേക്ക് പോയ അരിക്കൊമ്പൻ യൂടേണ്‍ അടിച്ച് കേരളത്തിലെ ജനവാസ മേഖലയിലെത്തി. കുമളി ടൌണിന് അടുത്താണ് അരിക്കൊമ്പൻ എത്തിയത്.
ജനവാസ മേഖലയിലേക്ക് ആന എത്തിയെത്തറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ കുമളി ടൌണിന് നൂറ് മീറ്റർ അകലെ വച്ച് ആകാശത്തേക്ക് വെടിയുതിർത്തി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയോടിച്ചു. ഇന്നലെ രാത്രി ജിപിഎസ് ജിപിഎസ് സിഗ്നൽ വന്നപ്പോൾ ആണ് തമിഴ്നാട് അതിർത്തിയിൽ കറങ്ങി തിരിഞ്ഞിരുന്ന ആന കുമളി പട്ടണത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്ന കാര്യം വനംവകുപ്പ് അറിഞ്ഞത്.
കുമളി റോസാപ്പൂക്കണ്ടം ഭാഗത്താണ് ആനയെത്തിയത്. പെരിയാറിൽ അരിക്കൊമ്പനെ തുറന്നു വിട്ടപ്പോൾ തന്നെ ആന കുമളിയിലെ ജനവാസ മേഖലയിൽ എത്തുമോ എന്ന ആശങ്ക പലരും ഉയർർത്തിയിരുന്നു. കഴിഞ്ഞ ദിവസം കുമളി ടൌണിന് ആറ് കിലോമീറ്റർ അകലെ വരെ ആന വരികയും പിന്നീട് തിരികെ ഉൾക്കാട്ടിലേക്ക് മടങ്ങി പോകുകയും ചെയ്തിരുന്നു.
ഏപ്രിൽ 30-ന് പുലർച്ചെയാണ് കുമളിയിൽ നിന്നും 19 കിലോമീറ്റർ അകലെ സീനിയറോട – മേദകാനം വനമേഖലയിൽ ആനയെ തുറന്നു വിട്ടു. തുടർന്നുള്ള ദിവസങ്ങളിൽ തമിഴ്നാട് അതിർത്തിയിലേക്ക് പോയ അരിക്കൊമ്പൻ പിന്നീട് തമിഴ്നാട് അതിർത്തിഗ്രാമമായ മേഘമലൈയിലേക്ക് പോയി ഈ പ്രദേശത്ത് കുറച്ചു ദിവസങ്ങൾ ആന കറങ്ങി നടന്നു. മേഘമലൈയിൽ നിന്നും മണലാർ ഭാഗത്തേക്ക് പോയ അരിക്കൊമ്പൻ പിന്നീട് മെയ് 18-ന് സീനിയറോട ഭാഗത്തേക്ക് തിരിച്ചെത്തി. രണ്ട് ദിവസം മുൻപാണ്കുമളിയിലേക്കുള്ള സഞ്ചാരദിശയിൽ ആനയെ കണ്ടത്തിയത്. ഇന്ന് പുലർച്ചെ കുമളിയിലെ ജനവാസ മേഖലയിലേക്ക് ആനയെത്തുകയും ചെയ്തു.