കൊച്ചി: മാളിലെത്തി സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ കരിവെള്ളൂർ മുല്ലഴിപ്പാറ ഹൌസിൽ അഭിമന്യു (23 വയസ്സ്) ആണ് അറസ്റ്റിലായത്. ഇൻഫോപാർക്കിലെ ജീവനക്കാരനായ ഇയാൾ ബിടെക്ക് ബിരുദധാരിയാണ്.
ഇന്നലെ രാത്രിയോടെയാണ് ഇയാൾ പർദ്ദ ധരിച്ച് ഇടപ്പള്ളിയിലെ ലുലു മാളിലെത്തിയത്. തുടർന്ന് സ്ത്രീകളുടെ ശുചിമുറിയിൽ കയറി ഇയാൾ മൊബൈൽ ഫോണ് ക്യാമറ ഓണാക്കി ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങി ശുചിമുറിയിലും പുറത്തുമായി കറങ്ങി നടന്ന ഇയാളെ കണ്ട് ചില സ്ത്രീകൾക്ക് സംശയം തോന്നുകയും അവർ സുരക്ഷാജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.
ഇയാളെ നിരീക്ഷിച്ച ശേഷം മാൾജീവനക്കാർ പിടികൂടി ചോദ്യം ചെയ്തപ്പോൾ ആണ് പുരുഷനാണ് പർദ്ദ വേഷത്തിലെത്തിയത് എന്ന് മനസ്സിലായത്. തുടർന്ന് മാൾ ജീവനക്കാർ ചേർന്ന് ഇയാളെ പൊലീസിന് കൈമാറി. പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിലാണ് ശുചിമുറിയിൽ ക്യാമറ വച്ച കാര്യം ഇയാൾ പറഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ കാർഡ് പെട്ടിക്കുളളിൽ ദ്വാരമിട്ട് ഒളിപ്പിച്ച് വച്ച നിലയിൽ ക്യാമറ കണ്ടെത്തിയത്. ചില സ്ത്രീകളുടെ ദൃശ്യങ്ങൾ ഇതിൽ റെക്കോർഡാവുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ് ഇയാളുടെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പാലാരിവട്ടത്തെ ഒരു കടയിൽ നിന്നാണ് ഇയാൾ പർദ്ദ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കളമശ്ശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ഇത്രക്കൊക്കെ ധൈര്യം ???????????????? pic.twitter.com/fXxEzhoK74
— Unni Rajendran (@unnirajendran_) August 16, 2023