പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പാസ്പോർട്ടിൽ അച്ഛന്റെ പേര് നിർബന്ധമില്ലെന്ന് ഡൽഹി ഹൈക്കോടതി. അച്ഛൻ ഉപേക്ഷിച്ച് മാതാവിന്റെ സംരക്ഷണയിൽ കഴിയുന്ന ആൺകുട്ടിയുടെ കേസിൽ വിധി പറയവേയാണ് കോടതിയുടെ പരാമർശം. ഐഡന്റിറ്റി തെളിയിക്കാൻ മാതാവിന്റെ പേര് മതിയാവും.
കുട്ടി ജനിക്കുന്നതിന് മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയെന്നും. കുട്ടിയെ മാതാവ് ഒറ്റയ്ക്കാണ് ഇത്രനാളും സംരക്ഷിച്ചതെന്നും പിതാവിൽ നിന്ന് ജീവനാംശം പോലും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരി ആരോപിച്ചു. ഇത്തരം സാഹചര്യ്തതിൽ വളരുന്ന കുട്ടികളുടെ പാസ്പോർട്ടിൽ അച്ഛന്റെ ഉൾപ്പെടുത്തുന്നതിന്റെ ഔചിത്യമെന്താണെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.
അതേസമയം യുവതിയുടെ പരാതിയെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തു. വിവാഹിതരാകാത്ത സിംഗിൾ പേരന്റസിന് മാത്രമാണ് നിയമത്തിന്റെ ആനുകൂല്യത്തിന് അർഹതയെന്നും പാസ്പോർട്ട് മാന്വൽ 4.3 പ്രകാരം വിവാഹിതരുടെ കുട്ടികൾ പാസ് പോർട്ടിൽ അച്ഛന്റെ പേര് ഉൾപ്പെടുത്തണമെന്നും കേന്ദ്രം വാദിച്ചു. എന്നാൽ കേന്ദ്രത്തിന്റെ വാദം കോടതി തള്ളി. അമ്മയും കുട്ടികളുമായി ബന്ധം പുലർത്താത്ത പിതാവിന്റെ പേര് പാസ്പോർട്ടിൽ ഉൾപ്പെയുത്തേണ്ടെന്നും കോടതി വ്യക്തമാക്കി
പാസ്പോർട്ട് മാന്വലും ഓഫീസ് മെമോറാണ്ടവും അനുസരിച്ച് വ്യത്യസ്ത സാഹചര്യങ്ങൾ പരിഗണിച്ച് അച്ഛന്റെ പേര് ഉൾപ്പെടുത്താതെ പാസ്പോർട്ട് ഇഷ്യു ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ കഠിനമായ നിബന്ധനകൾ മുന്നോട്ട് വയ്ക്കരുതെന്നും കോടതി നിർദേശിച്ചു.