റഷ്യയിൽ ജോലി വാങ്ങി തരാം എന്ന വ്യാജേന വിസ തട്ടിപ്പ് നടത്തിയ കൊച്ചിയിലെ എക്സൈസ് ഉദ്യോഗസ്ഥനെതിരെ പരാതി. കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസറായ അനീഷിനെതിരെ ആണ് പരാതി ലഭിച്ചത്. 60 ഓളം പേർ തട്ടിപ്പിന് ഇരയായെന്നാണ് റിപ്പോർട്ട്. റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് ഇവർ പരാതിയിൽ പറയുന്നു.
പലരിൽ നിന്നായി അനീഷ് ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ വാങ്ങിയിരുന്നു. അതേസമയം തട്ടിപ്പ് തിരിച്ചറിഞ്ഞ് പണം തിരികെ ആവശ്യപ്പെട്ടവരോട് ലഹരി കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. എന്നാൽ ആരോപണ വിധേയനായ അനീഷ് ഒളിവിലാണെന്നാണ് പരാതിക്കാർ പറയുന്നത്.