ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീതസംവിധായകൻ എ.ആർ റഹ്മാൻ ഡിസ്ചാർജ്ജായി. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ഇന്നലെ രാത്രി റഹ്മാനെ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 7.10ഓടെയാണ് റഹ്മാനെ ആശുപത്രിയിൽ എത്തിച്ചത്.
ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘത്തിൻ്റെ പരിചരണത്തിലാണ് എ.ആർ റഹ്മാൻ ഇപ്പോൾ. റഹ്മാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യസ്ഥിതിയിൽ നിലവിൽ ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
ലണ്ടനിലായിരുന്ന എആര്‍ റഹ്മാൻ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ലണ്ടനിൽ നിന്നും തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെട്ടതായും നോമ്പ് കാരണം നിർജ്ജലീകരണം സംഭവിച്ചിരുന്നുവെന്നുമാണ് സൂചന. റഹ്മാൻ ഉച്ചയോടെ ആശുപത്രി വിടുമെന്നാണ് അദ്ദേഹത്തിൻ്റെ ടീം അംഗങ്ങൾ അറിയിച്ചത്.