കോളിളക്കം സൃഷ്ടിച്ച ഐ എസ് ആർ ഒ ചാരക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട ഫൗസിയ ഹസ്സൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ശ്രീലങ്കയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മരണ വിവരം മാലിദ്വീപ് സർക്കാർ ആണ് പുറത്തു വിട്ടത്.
ഐ എസ് ആർ ഒ ചാരക്കേസിലെ രണ്ടാം പ്രതിയായി ചേർക്കപ്പെട്ടിരുന്ന ഫൗസിയ ഹസ്സൻ 1994 മുതൽ 1997 വരെയുള്ള കാലയളവിലാണ് ജയിൽവാസം അനുഭവിച്ചിട്ടുള്ളത്. ഒന്നാംപ്രതി മാലി സ്വദേശിയായ മറിയം റഷീദയായിരുന്നു. നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഫൗസിയ ശ്രീലങ്കയിലായിരുന്നു താമസം. 35 വർഷത്തോളം മാലിദ്വീപ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു.
മാലിദ്വീപിലെ നാഷണൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഓഫിസറായി1998 മുതൽ 2008 വരെ പ്രവർത്തിച്ചിട്ടുണ്ട്. മാലിദ്വീപിലെ വിദേശകാര്യ മന്ത്രാലയത്തിൽ 1957 കാലഘട്ടത്തിൽ ക്ലര്‍ക്കായി ജോലി ചെയ്തുകൊണ്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.