ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന നിലപാട് മയപ്പെടുത്തുന്നതിനായി ഇന്‍ഡിഗോ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ഇന്‍ഡിഗോ കമ്പനി ഖേദം പ്രകടിപ്പിച്ചെന്നും ഇ പി ജയരാജൻ അറിയിച്ചു. ഇൻഡിഗോയുടെ ചീഫ് മാനേജരാണ് വിളിച്ചത്. എന്നാൽ രേഖാമൂലം ആവശ്യങ്ങള്‍ അറിയിക്കണമെന്നും അതിന് ശേഷം നിലപാട് പറയാമെന്നും ഇ പി ജയരാജന് മറുപടി നൽകി. ഇന്‍ഡിഗോ ഒരിക്കലും അത്തരത്തിലുള്ള നിലപാട് എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇന്‍ഡിഗോ ഇ പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുതള്ളി എന്നായിരുന്നു ഇ പി യ്ക്കെതിരായ ആരോപണം. ഇതിന് പിന്നാലെയാണ് ഇനി മുതൽ ഇന്‍ഡിഗോ വിമാനത്തിലുള്ള യാത്ര ബഹിഷ്കരിക്കുന്നതായി ഇ പി ജയരാജൻ അറിയിച്ചത്.
അതേസമയം വിവാദങ്ങള്‍ക്കിടയിലും സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ഇ പി ജയരാജന് പങ്കെടുക്കും. എംവി ഗോവിന്ദന് നയിക്കുന്ന ജാഥയുടെ പര്യടനം തൃശൂര്‍ ജില്ലയിലാണ് ഇന്ന് നടക്കുന്നത്. കൂടാതെ ഇ പി ജയരാജന്റെ പങ്കാളിത്തത്തോടെ വിവാദങ്ങളുടെ വാതില്‍ അടയ്ക്കാന്‍ സാധിക്കുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്.