വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്. ശ്രീലങ്കയെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് ഏഴാമത്തെ ഏഷ്യ കപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 8.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് നേടിയ രേണുക സിംഗാണ് ശ്രീലങ്കയെ തകര്‍ത്തത്. രേണുകയ്ക്ക് പുറമെ രാജേശ്വരി ഗെയ്കവാദ്, സ്നേഹ് റാണ എന്നിവർ രണ്ട് വിക്കറ്റെടുത്തു.
സ്മൃതി മന്ദന 25 പന്തില്‍ പുറത്താവാതെ അര്‍ധ സെഞ്ചുറി നേടി. ഇന്ത്യക്ക് ഷെഫാലി വര്‍മ (5), ജമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അതേസമയം ശ്രീലങ്കയ്ക്ക് വേണ്ടി ഇനോക രണവീര, കവിഷ ദില്‍ഹാരി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഒഷാഡി രണസിംഗെ (13), ഇനോക രണവീരെ (18) എന്നിവര്‍ മാത്രമാണ് രണ്ടക്കം നേടിയത്.