തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പട്ടാപ്പകൽ നടുറോഡില്‍ യുവതിയെ ആണ് സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. നന്ദിയോട് സ്വദേശിയായ സിന്ധു(50)വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പത്തനാപുരം സ്വദേശി രാജേഷിനെ (46) പേരൂർക്കട പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണം എന്നാണ് വിലയിരുത്തൽ. വെട്ടുകത്തി ഉപയോഗിച്ച് സിന്ധുവിനെ മൂന്ന് തവണ കുത്തിപരിക്കേൽപ്പിച്ചു. സിന്ധുവിന് കഴുത്തിനാണ് വെട്ടേറ്റത്. മാരകമായി മുറിവേറ്റ സിന്ധുവിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണമടയുകയായിരുന്നു.
പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. നേരത്തെ വിവാഹിതനായ രാജേഷ് സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. അടുത്തിടെ ഇരുവരും തമ്മില്‍ പിണങ്ങി. തന്റെ പണവും സ്വത്തുമെല്ലാം സിന്ധു തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് ഇയാള്‍ സമീപത്തെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം തുടങ്ങി. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകവും സംഭവിക്കുന്നത്.