ചാൾസ് രാജകുമാരൻ ബ്രിട്ടണിന്റെ രാജാവായി അധികാരമേറ്റപ്പോൾ ബ്രിട്ടൻ ജനത സാക്ഷ്യം വഹിച്ചത് നാളിത് വരെ കേട്ട പ്രൗഢഗംഭീരമായ സ്ഥാനാരോഹണച്ചടങ്ങുകൾക്കാണ്. രാജകഥകളിൽ കേട്ട് പഴകിയ ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്കായിരുന്നു ലണ്ടൻ ഇന്ന് സാക്ഷിയായത്.
ലോകത്തിലെ തന്നെ ഏറ്റവും അമൂല്യമായ നിരവധി വസ്തുക്കൾ കിരീടധാരണ ചടങ്ങുകളിൽ ഉണ്ടായിരുന്നു. രാജഭരണത്തിന്റെയും അധികാരത്തിന്റെയും പ്രൗഢിയുടെയുമെല്ലാം പ്രതീകങ്ങളാണ് ഈ വസ്തുക്കളെല്ലാം. ഒട്ടേറെ സവിശേഷതകളും ചരിത്രപ്രാധാന്യവും കാലപ്പഴക്കവുമുള്ള ചില അധികാരചിഹ്നങ്ങൾ :
ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ
പാർലമെന്റിന്റെ ആരംഭം കുറിക്കുന്ന ചടങ്ങുകൾ പോലുള്ള ഔദ്യോഗികമായ ചടങ്ങുകളിൽ മാത്രം ഉപയോഗിക്കുന്ന ഏറ്റവും സവിശേഷവും ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള അമൂല്യ വസ്തുക്കളിലൊന്നുമാണ് ഈ കിരീടം. 2868 രത്നങ്ങൾ,269 പവിഴക്കല്ലുകൾ 14 ഇന്ദ്രനീലക്കല്, 11 മരതകം എന്നിവ അടങ്ങിയതാണ് ഈ രാജകിരീടം. 1.06 കിലോ ഭാരവും 31.5 സെ.മീ ഉയരവുമുള്ളതാണ് കിരീടം.
സോവറിൻസ് ഓർബ്
രാജവംശത്തിന്റെ അധികാരത്തെയും ക്രിസ്ത്യൻ ലോകത്തെയും പ്രതിനിധാനം ചെയ്യുന്ന ചിഹ്നം. ഭൂഗോളത്തിനു മുകളിൽ കുരിശ് സ്ഥാപിച്ചിരിക്കുന്ന നിലയിലാണ് സോവറിൻസ് ഹോബിന്റെ ആകൃതി. വജ്രങ്ങളും മാണിക്യക്കല്ലും ഇന്ദ്രനീലക്കല്ലും മരതകവും പവിഴങ്ങളുമാണ് ഇതിനു ചുറ്റും പതിപ്പിച്ചിരിക്കുന്നത്.
കോറണേഷൻ റിങ്
രാജാധികാരത്തിന്റെ പ്രതീകമായി ചടങ്ങിനിടയിൽ കാന്റർബറി ആർച് ബിഷപ്പ് രാജാവിന്റെ നാലാം വിരലിൽ അണിയിക്കുന്നതാണ് ഈ മോതിരം. 1938 ൽ വിക്ടോറിയ രാഞ്ജിക്ക് വേണ്ടിയായിരുന്നു ഈ മോതിരം പണി കഴിപ്പിച്ചത്.
സോവറിൻസ് സ്കേപ്റ്റർ വിത്ത് ക്രോസ്
രാജാവിന്റെ അധികാരത്തെയും മികച്ച ഭരണനിർവ്വഹണത്തെയും പ്രതിനിധീകരിക്കുന്ന ദണ്ഡ്. ഒരു ദണ്ഡിന് മുകളിൽ കുരിശ് പതിപ്പിച്ച നിലയിലാണ് ഇതിന്റെ ആകൃതി. രത്നങ്ങളും വജ്രങ്ങളും പതിപ്പിച്ചതാണ് ഈ ദണ്ഡ്.
ആംപുല ആൻഡ് കോറണേഷൻ സ്പൂൺ
വിശുദ്ധമായ തൈലം സൂക്ഷിക്കുന്ന പരുന്തിന്റെ ആകൃതിയിലുള്ള കുപ്പി. ഇതിലെ തൈലം സ്പൂണിലേക്കൊഴിച്ച് കിരീട ധാരണ സമയം രാജാവിനെ അഭിഷേകം ചെയ്യും. സ്ഥാനാരോഹണ ചടങ്ങിൽ മൂന്നാമത്തെ ചടങ്ങാണിത്. ഇതിനുപയോഗിക്കുന്നതാണ് ഈ പൗരാണികമായ സ്പൂൺ.
പർപ്പിൾ റോബ് ഓഫ് എസ്റ്റേറ്റ്
പട്ട് കൊണ്ട് നെയ്തെടുത്ത തുന്നൽപനികളേറെയുള്ള മേൽവസ്ത്രം. കിരീടധാരണ ചടങ്ങിൽ രാജാവ് ഈ വസ്ത്രം അണിയും. 3500 മണിക്കൂറെടുത്താണ് ഈ വസ്ത്രം നിർമ്മിച്ചത്.
സ്റ്റോൺ ഓഫ് സ്കോൺ
സ്കോട്ലൻഡ് രാജവംശത്തിന്റെ ചിഹ്നം. എഡ്വേഡ് ഒന്നാമന്റെ കാലത്ത് ബ്രിട്ടൺ പിടിച്ചെടുത്തതാണിത്. പിന്നീടുള്ള എല്ലാ സ്ഥാനാരോഹണ ചടങ്ങിലും ഇത് ഉപയോഗിച്ച് പോരുന്നു. 1996 ൽ സ്കോട്ലൻഡിനു ഇത് തിരിച്ച് നൽകിയെങ്കിലും കിരീടധാരണച്ചടങ്ങിനായി ഇത് ബ്രിട്ടനിലെത്തിക്കും. രാജ സിംഹാസനത്തിനു താഴെയാണ് ഈ കല്ല് വയ്ക്കുക.
രാജകീയമായിരുന്നു ബ്രിട്ടൺ രാജാവ് ചാൾസ് മൂന്നാമന്റെ കിരീടധാരണച്ചടങ്. 70 വർഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടൺ കിരീടധാരണച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നത്. എലിസബത്ത് രാഞ്ജിയുടെ കിരീടധാരണച്ചടങ്ങിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ഇന്ന് ബ്രിട്ടനിൽ ജീവിച്ചിരിപ്പില്ല. എലിസബത് രാഞ്ജിയായിരുന്നു ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ബ്രിട്ടനെ ഭരിച്ച ഭരണാധികാരി. ഏറ്റവും കൂടുതൽ വർഷം സ്ഥാനാരോഹണത്തിനായി കാത്തിരുന്ന കിരീടാവകാശി കൂടിയായിരുന്നു ചാൾസ് മൂന്നാമൻ.