ജസ്റ്റിസ് യു യു ലളിതിനെ ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചു. ഈ മാസം 26ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും എന്‍ വി രമണ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ അടുത്ത ജസ്റ്റിസായി യു.യു ലളിതിനെ ശുപാര്‍ശ ചെയ്തത്. ഓഗസ്റ്റ് 27ന് ഇന്ത്യയുടെ ജുഡീഷ്യറി തലവനായി ലളിത് നിയമിതനാകും.
ഈ വര്‍ഷം നവംബര്‍ എട്ടിന് വിരമിക്കുന്നതിനാൽ തന്നെ യു.യു ലളിതിന് ചീഫ് ജസ്റ്റിസായി മൂന്ന് മാസത്തില്‍ താഴെ മാത്രമേ കാലാവധിയുള്ളൂ. 2021 ഏപ്രില്‍ 24 നാണ് എസ് എ ബോബ്ഡെയില്‍ നിന്ന് രമണ സ്ഥാനമേറ്റത്. 16 മാസത്തിലധികം നീണ്ട സേവനത്തിന് ശേഷം ഓഗസ്റ്റ് 26 ന് രമണ സ്ഥാനമൊഴിയുകയാണ്. 2014ലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. അതിന് മുന്‍പ് 2ജി കേസിന്റെ വിചാരണയില്‍ സിബിഐ സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യുട്ടറായി ഹാജരായിരുന്നു.