ഡൽഹി:ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്ത്യം ചോദ്യം ചെയ്ത് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. ഒന്ന് മുതൽ ആറ് വരെയുളള പ്രതികളാണ് സുപ്രീം കോടതിയിൽ അപ്പീലുമായി എത്തിയിരിക്കുന്നത്.
ശിക്ഷാ ഇളവ് നൽകാനുളള സർക്കാർ താരുമാനം വിവാദമായതോടെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്.
നേരത്തെ ഗൂഢാലോചന കുറ്റത്തിൽ ഇവർക്ക് വീണ്ടും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇത് സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്നാണ് ഹർജി. 12 വർഷമായി ജയിലാണെന്നും ജാമ്യം നൽകണമെന്നുമാണ് പ്രതികളുടെ ഹർജി.