വൃദ്ധയുടെ മരണ ശേഷം സ്വത്ത് തട്ടിയെടുക്കുന്ന ബന്ധുക്കളുടെ വീഡിയോ വൈറലാവുന്നു. കാറിൻറെ പിൻ സീറ്റിൽ കിടക്കുന്ന വൃദ്ധയുടെ വിരലടയാളം മുദ്ര പേപ്പറിൽ പതിപ്പിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഉത്തർ പ്രദേശിലെ ആഗ്രയിൽ നിന്നുള്ളതാണ് വൈറലായ വീഡിയോ. വിരലടയാളം എടുക്കുന്നത് അഭിഭാഷകനാണെന്നാണ് സൂചന.
വീഡിയോ 2021ലേതാണ് എന്നാണ് ഉത്തർ പ്രദേശ് പൊലീസ് വിശദമാക്കുന്നത്. കമലാ ദേവിയെന്ന വൃദ്ധയാണ് മരിച്ചത്. 2021 മെയ് 8നാണ് കമലാ ദേവി മരിച്ചത്. ഭർത്താവ് വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. മരണപ്പെട്ട സ്ത്രീയുടെ ബന്ധു ജിതേന്ദ്ര ശർമ പൊലീസിനെ സമീപിച്ചിരുന്നു. സാധാരണ ഗതിയിൽ ഒപ്പിടാറുള്ള കമലാ ദേവിയുടെ വിരലടയാളം വിൽപത്രത്തിൽ കണ്ടതിന് പിന്നാലെ സംശയം തോന്നിയ ജിതേന്ദ്ര ശർമ പൊലീസ് സഹായം തേടുകയായിരുന്നു. പുറത്തുവന്ന വീഡിയോയിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഇതെന്നും യുപി പൊലീസ് വിശദമാക്കുന്നു.
Thumb impression of a dead woman taken forcibly on legal papers by a known family in Agra. Looks like it's an advocate getting it done. Act caught on camera!
Video via @sudhirkmr6931 pic.twitter.com/UdBqcMBf1l
— Judge Sahab❣️ (@lawWalaLadka) April 11, 2023
കമലാ ദേവിയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന വഴിയിൽ വച്ച് അവരുടെ ഭർത്താവിൻറെ സഹോദരൻ വാഹനം നിർത്തി വിരലടയാളം എടുത്തുവെന്നാണ് ബന്ധുവായ ജിതേന്ദ്ര ശർമ വാദിച്ചത്. അഭിഭാഷകൻറെ സാന്നിധ്യത്തിൽ വ്യാജ വിൽപത്രത്തിൽ ആയിരുന്നു ഇതെന്നും ജിതേന്ദ്ര ശർമ പറയുന്നു. വീടും കടയും അടങ്ങുന്ന സ്വത്ത് സംബന്ധിയായാണ് ഈ വിൽപത്രമെന്നാണ് ആരോപണം.