അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ. ഉന്നത വിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീമാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സ്വകാര്യ, സര്‍ക്കാര്‍ സര്‍വകലാശാലകള്‍ വിലക്ക് ഉടന്‍ നടപ്പാക്കണമെന്നാണ് താലിബാന്റെ ഉത്തരവ്.
അതേസമയം താലിബാന്റെ നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന താലിബാനെ ഒരിക്കലും ലോകത്തിന് അംഗീകരിക്കാനാകില്ലെന്ന് യുഎൻ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള നടപടി ലോകരാഷ്ട്രങ്ങള്‍ക്കിയില്‍ അഫ്ഗാനെ ഒറ്റപ്പെടുത്തുമെന്ന് അമേരിക്കയിലെ യുഎന്‍ അംബാസഡര്‍ റോബര്‍ട്ട് വുഡ് പറഞ്ഞു.
നേരത്തെ, ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കിയിരുന്നു. കഴിഞ്ഞ മാസം പാര്‍ക്കുകളിലും ജിമ്മുകളിലും സ്ത്രീകള്‍ക്ക് താലിബാന് ഭരണകൂടം പ്രവേശനം നിഷേധിച്ചിരുന്നു.