ഇന്തോനേഷ്യയിലെ പപ്പുവ മേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെ 6.1, 5.8 എന്നീ തീവ്രതയുള്ള തുടർചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അബേപുര പട്ടണത്തിൽ നിന്ന് 272 കിലോമീറ്റർ അകലെയാണ് രണ്ട് ഭൂകമ്പങ്ങളും ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്തോനേഷ്യൻ മെറ്റീരിയോളജി ആൻഡ് ജിയോഫിസിക്സ് ഏജൻസി (ബികെഎംജി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പതിവായി ഭൂകമ്പങ്ങൾ അനുഭവപ്പെടുന്ന സ്ഥലമാണ് ഇന്തോനേഷ്യ. 2021 ജനുവരിയിൽ സുലവേസി ദ്വീപിനെ കുലുക്കിയ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 100-ലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.