ഏഴ് മാസത്തിനിടെ 1400 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ദാനം ചെയ്ത് 29 കാരിയായ യുവതി. കോയമ്പത്തൂർ സ്വദേശിയായ ടി സിന്ധു മോണിക്കയാണ് 1400 കുഞ്ഞുങ്ങൾക്കായി മുലപ്പാൽ നൽകിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ സിന്ധു അടുത്തിടെ ഏഷ്യൻ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി.
2021 ജൂലൈക്കും 2022 ഏപ്രിലിനും ഇടയിലുള്ള ഏഴ് മാസത്തിനുള്ളിൽ 42,000 മില്ലി മുലപ്പാലാണ് സിന്ധു സംസ്ഥാന സർക്കാരിന്റെ എൻഐസിയുവിലേക്ക് നൽകിയത്. അതേസമയം അമ്മമാർ മരിച്ചതോ, അമ്മമാർക്ക് മുലയൂട്ടാനാകാത്തതോ ആയ കുഞ്ഞുങ്ങൾക്കാണ് ഈ മുലപ്പാൽ നൽകുന്നത്’ എന്ന് ശിശു ആരോഗ്യ വിഭാഗം നോഡൽ ഓഫീസർ ഡോ. എസ്. ശ്രീനിവാസൻ പറഞ്ഞു.
ഭർത്താവ് മഹേശ്വരനാണ് സിന്ധു നന്ദി പറയുന്നത്. മഹേശ്വരനാണ് എപ്പോഴും പിന്തുണ തന്നിരുന്നതെന്നും സിന്ധു പറഞ്ഞു. ഇരുവർക്കും 18 മാസം പ്രായമുള്ള മകളുണ്ട്. മകളെ മുലയൂട്ടിക്കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അമൃതം എൻജിഒ -യിലെ രൂപ സെൽവനായകിയുടെ നിർദ്ദേശപ്രകാരം അത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യും. ശേഷം ഓരോ ആഴ്ചയിലും എൻജിഒ ഈ മുലപ്പാൽ വന്ന് കൊണ്ടുപോകും. പിന്നീട് മിൽക്ക് ബാങ്കിലേക്ക് കൈമാറുകയും ചെയ്യും.
സിന്ധുവിന്റെ ഭർത്താവ് മഹേശ്വരൻ കോയമ്പത്തൂരിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ അസി. പ്രൊഫസറായി ജോലി ചെയ്യുകയാണ്. രണ്ട് വർഷം മുമ്പാണ് ഈ പദ്ധതി തുടങ്ങിയത്. സർക്കാർ ആശുപത്രികളിലെ നവജാതശിശുക്കൾക്ക് മുലപ്പാൽ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോൾ 50 സ്ത്രീകൾ ഇന്ന് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.