യുക്രൈിലെ കീവിൽ നാശം വിതച്ച് വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. ആക്രമണത്തിൽ കനത്ത ആൾനാശം ഉണ്ടായതായാണ് സംശയിക്കുന്നതെന്ന് യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം റഷ്യയെ ക്രൈമിയയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തിരുന്നു. ഇതിന്റെ തിരിച്ചടിയാണ് ഈ മിസൈൽ ആക്രമണമെന്നാണ് സൂചന.
കീവില്‍ പലയിടത്തായി സ്ഫോടനങ്ങള്‍ നടന്നതായി കീവ് മേയര്‍ വിറ്റാലി ക്ലിച്ച്കോ അറിയിച്ചു. നാലോളം മിസൈലുകളാണ് കീവിനെ ലക്ഷ്യമിട്ട് എത്തിയതെന്നാണ് വിവരം. പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് ആക്രമണം ഉണ്ടായത്. തെരുവുകളിൽ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു കിടക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. എന്നാൽ ആക്രമണത്തിൽ ആളപായമുണ്ടായതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. മിസൈൽ ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് അപായ സൂചന നൽകിയിരുന്നതായും ജനങ്ങൾ പറയുന്നു.
Additional Russian missile strike in the center of Kyiv pic.twitter.com/1gcxe75NoF
— OSINTtechnical (@Osinttechnical) October 10, 2022
കഴിഞ്ഞ ദിവസം സാപ്പോറിഷ്യ നഗരത്തിൽ റഷ്യൻ പട്ടാളം നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, കഴിഞ്ഞദിവസത്തെ സ്ഫോടനത്തിൽ തകർന്ന ക്രൈമിയൻ പാലത്തിനു സുരക്ഷ വർധിപ്പിക്കാനുള്ള ഉത്തരവ് പ്രസിഡന്റ് പുടിൻ പുറപ്പെടുവിച്ചതായി റഷ്യ അറിയിച്ചു. 2014ൽ പിടിച്ചെടുത്ത ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിൽ ട്രക്ക് ബോംബ് സ്ഫോടനമാണു നടന്നത്.