രണ്ടാം ലോക മഹായുദ്ധ കാലത്ത് പൊട്ടാതെ കിടന്ന കൂറ്റൻ ബോംബ് ഇറ്റലിയിലെ പോ നദിയിൽ നിന്നും കണ്ടെത്തി. വേനൽ കാലം രൂക്ഷമായ സാഹചര്യത്തിൽ യൂറോപ്പിൽ വരൾച്ച നിലനിൽക്കുകയാണ്. ഇറ്റലിയിലെ പോ നദിയും വരൾച്ച നേരിടുന്നുണ്ട്.
450 കിലോഗ്രാം ഭാരമുള്ള അതി ഭീമൻ ബോംബാണ് നദിയിൽ നിന്നും മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. ഇത് മൂലം പ്രദേശത്തെ മൂവായിരത്തോളം വരുന്ന ജനങ്ങളെ മാറ്റി താമസിപ്പിച്ചിരുന്നു. വ്യോമാതിർത്തി അടയ്ക്കുകയും ജലഗതാഗതത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും പല രാജ്യങ്ങളിൽ നിന്നും ഇത്തരത്തിലുള്ള ബോംബുകൾ കണ്ടെത്തുന്നുണ്ട്. ജൂലൈ 25 ന് മാന്റുവ നഗരത്തിന് സമീപമുള്ള സോൾഗോയിൽ നിന്നും ഇത്തരമൊരു ബോംബ് കണ്ടെടുത്തിരുന്നു.
ബോംബ് കണ്ടെത്തുകയും നിയന്ത്രിത സ്ഫോടനം നടത്തി നിർവീര്യമാക്കുകയും ചെയ്തെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇറ്റലിയിലെ ഏറ്റവും വലിയ നദിയായ പോ കഴിഞ്ഞ 70 വർഷത്തിനിടയിൽ ആദ്യമായാണ് വറ്റി വരളുന്നത്.