ലോകകപ്പ് വേദികള്‍ക്ക് സമീപത്ത് നിന്നും ശേഖരിച്ച മാലിന്യങ്ങളില്‍ നിന്ന് ഖത്തര്‍ അഞ്ചരലക്ഷം കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. ആകെ 2173 ടണ്‍ മാലിന്യമാണ് ഖത്തര്‍ ലോകകപ്പിന്റെ എട്ട് വേദികളില്‍ നിന്ന് ലഭിച്ചത്. ഇതില്‍ നിന്നും 28 ശതമാനം ഗ്രീന്‍ എനര്‍ജിയാക്കി മാറ്റിയപ്പോൾ ലഭിച്ചത് 5.58340 കിലോവാട്ട് വൈദ്യുതിയാണ്. ബാക്കിയുള്ള 72 ശതമാനം മാലിന്യത്തില്‍ നിന്നും 797 ടണ്‍ ജൈവവളവും ലഭിച്ചു.
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടന്ന ലോകകപ്പിൽ ഖത്തറില്‍ നിന്നും ആകെ ലഭിച്ചത് അഞ്ചര ലക്ഷത്തോളം ടണ്‍ മാലിന്യമാണ്. ഇതെല്ലാം സമാന രീതിയിൽ തന്നെയാണ് റീസൈക്കിള്‍ ചെയ്തത്. ഇതിനായി പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങൾക്കായി നിയോഗിച്ചിരുന്നത്.
പേപ്പര്‍, കാര്‍ഡ്ബോര്‍ഡ്, പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ് എന്നിവയായി 1129 ടണ്‍ മാലിന്യം ലഭിച്ചു. ഇത്തരത്തിലുള്ള മാലിന്യങ്ങളെല്ലാം ഫാക്ടറികളില്‍ അസംസ്കൃത വസ്തുക്കളായാണ് ഉപയോഗിക്കുന്നത്. പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെയും 1627 ട്രക്കുകളുമാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമായി ഖത്തര്‍ നിയോഗിച്ചിരുന്നത്.