74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് അഥിതികളായി നിർമ്മാണ തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും ക്ഷണിച്ച് പ്രധാനമന്ത്രി. കർത്തവ്യ പഥ നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികൾക്കാണ് ഈ പ്രത്യേക ക്ഷണം. 850 പേർ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
74-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിനായുള്ള വിപുലമായ തയ്യാറെടുപ്പിലാണ് രാജ്യം. അതുകൊണ്ട് തന്നെ ഇത്തവണ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഒൻപത് റാഫേലും നേവിയുടെ ഐ എൽ എന്നിവയുൾപ്പെടെയുള്ള 50 യുദ്ധ വിമാനങ്ങളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ത്യൻ നേവിയുടെ ഐ എൽ -38 ആദ്യമായാണ് റിപ്പബ്ലിക്ക് പരേഡിൽ പ്രദർശിപ്പിക്കുന്നത്. എന്നാൽ ഇത് ഒരുപക്ഷെ അവനമായിട്ടായിരിക്കാം എന്ന് മുതിർന്ന ഐ എ എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ നാവികസേനയിൽ 42 വർഷത്തോളം സേവനമനുഷ്ഠിച്ച സമുദ്ര നിരീക്ഷണ വിമാനമാണ് ഐ എൽ 38.
റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ അതിഥിയാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് അൽ സിസി. 75 വർഷമായി ഈജിപ്തുമായി നയതന്ത്ര ബന്ധം തുടരുന്നതിന്റെ ഭാഗമായാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് പങ്കെടുക്കുന്നത്. ജനുവരി 24ന് അൽ സിസി ഇന്ത്യയിലെത്തിയ ശേഷം രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ള ഉന്നതരുമായി കൂടിക്കാഴ്ച നടത്തുമെന്നും അധികൃതർ കൂട്ടിച്ച. 180 പേരടങ്ങുന്ന സൈന്യവും അൽ സിസിക്കൊപ്പം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. അൽ സി സി യെ കൂടാതെ ഈജിപ്ഷ്യൻ സൈന്യവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും.