ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസം ആശുപത്രിയില്‍ തന്നെ തുടരേണ്ടി വരുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസമെടുക്കുന്നതിന് മാര്‍പാപ്പയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. 86കാരനായ അദ്ദേഹത്തിന് കൊവിഡ് 19 ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗിക വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനയില്‍ വിശദമാക്കി.
വിശുദ്ധ വാരം അടുത്തിരിക്കെ മാര്‍പാപ്പയുടെ ആരോഗ്യ നിലയിലുണ്ടായ ബുദ്ധിമുട്ട് വിശ്വാസികള്‍ക്കും പ്രേക്ഷിതര്‍ക്കും ഒരു പോലെ ആശങ്ക നല്‍കുന്നതാണ്. ഓശാന ഞായറാഴ്ച തുടങ്ങുന്ന വിശുദ്ധ വാരത്തിലെ മാര്‍പാപ്പയുടെ സാന്നിധ്യത്തേക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിശുദ്ധ വാര തിരു കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുമോയെന്നതും വ്യക്തമല്ല. 2021 ജൂലൈ മാസം 10 ദിവസത്തോളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് മാര്‍പാപ്പ ചികിത്സ തേടുന്നത്.