ഇനി മുതൽ സ്കൂളുകളിൽ അധ്യാപകരെ ടിച്ചര്‍ എന്ന് അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവിറക്കി. ജന്‍ഡര്‍ വ്യത്യാസങ്ങളില്ലാതിരിക്കാൻ ആണ് പുതിയ നിയമമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യുവാന്‍ കഴിയുന്ന അനുയോജ്യമായ പദം ടീച്ചറാണെന്നാണ് വിലയിരുത്തൽ. ഈ നിര്‍ദേശം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നല്‍കുന്നതിന് ആവശ്യമായ നടപടി സ്വികരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച ഉത്തരവ് ചെയര്‍പേഴ്സണ്‍ കെ.വി മനോജ്കുമാര്‍, അംഗം സി വിജയകുമാര്‍ എന്നിവരുടെ ഡിവിഷന് ബഞ്ചാണ് പുറപ്പെടുവിച്ചത്. നവസമൂഹ നിര്‍മ്മിതിക്ക് നേതൃത്വം നല്‍കുകയും നന്മയുളള ലോകത്തെ സൃഷ്ടിക്കുകയും ചെയ്യുന്നവരാണ് ടീച്ചര്മാര്. അതിനാല്‍ സര്, മാഡം തുടങ്ങിയ ഒരു പദവും ടിച്ചര്‍ പദത്തിനോ അതിന്റെ സങ്കല്‍പ്പത്തിനോ തുല്യമാകുന്നില്ലെന്നും ഇവർ പറഞ്ഞു.
ടിച്ചര്‍ എന്ന പദം ഉപയോഗിക്കുന്നതിലൂടെ തുല്യത നിലനിര്‍ത്താനും കുട്ടികളോടുള്ള അടുപ്പവും സ്നേഹാര്‍ദ്രമായ സുരക്ഷിതത്വം കൂട്ടികള്‍ക്ക് അനുഭവിക്കാനും സാധിക്കും. കൂടാതെ കൂട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സ്നേഹമുള്ള ഇടപെടലുകളിലൂടെ ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രചോദനം നല്‍കാനും എല്ലാ ടീച്ചര്‍മാരും സേവന സന്നദ്ധരായിരിക്കണമെന്നും കമ്മീഷന് കൂട്ടിച്ചേർത്തു. ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കമ്മീഷനുകള്‍ ആക്ടി ലെ 15-ാം വകുപ്പ് പ്രകാരമാണ് കമ്മീഷന് ശുപാര്‍ശകള്‍ പുറപ്പെടുവിച്ചത്. ശുപാര്ശയിന്മേല് സ്വികരിച്ച നടപടി റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം ലഭ്യമാക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.