സന: നിമിഷപ്രിയയുടെ വധശിക്ഷ സന ഹൈക്കോടതി കൂടി ശരി വച്ചതോടെ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ആശങ്കയിൽ കേന്ദ്ര സർക്കാരിന് കത്തെഴുതി നിമിഷപ്രിയ. യമനിലെ ജയിലിൽ നിന്ന് സ്വന്തം കൈപ്പടയിലാണ് നിമിഷപ്രിയയുടെ കത്ത്. ബിസിനസിൽ പങ്കിളിയായിരുന്ന യമൻ പൌരനെ കൊന്ന് വാട്ടർ ടാങ്കിൽ തള്ളിയെന്നുള്ളതാണ് നിമിഷ പ്രിയയുടെ പേരിലുള്ള കുറ്റകൃത്യം.
തലാലിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കുകയുള്ളു. കുടുംബവുമായി ചർച്ച നടത്തിയിരുന്നെങ്കിലും അനുകൂല മറുപടി ലഭിച്ചിരുന്നില്ല. കുടുംബത്തിന് ദിയാ ധനം നൽകാൻ തയ്യാറാണെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൌൺസിൽ തയ്യാറായെങ്കിലും ഇക്കാര്യത്തിൽ അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കാമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ കേന്ദ്ര മന്ത്രി വി മുരളീധരനടക്കം നിമിഷ പ്രിയ കത്തെഴുതിയിരുന്നു.