മുന്‍ എം.പിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദിനെയും സഹോദരന് അഷ്റഫിനെയും കൊലപ്പെടുത്തിയത് മാധ്യമപ്രവ്രര്‍ത്തകര്‍ എന്ന് വ്യാജേന എത്തിയവരെന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ പരിശോധനയക്കായി കൊണ്ടു പോകുന്നതിനിടെ പൊലീസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നില്‍വെച്ചാണ് ഇരുവരും കൊല്ലപ്പെടുന്നത്.
സംഭവസ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. കൊലപാതകത്തിന് ശേഷം ഇരുവരും ജയ്ശ്രീറാം മുഴക്കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആതിഖ് അഹമ്മദും സഹോദരനും മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് അക്രമികള്‍ വെടിയുതിര്‍ക്കുന്നത്. കൊലപാതകം അന്വേഷിക്കുന്നതിനായി മൂന്നംഗ ജുഡീഷ്യല്‍ കമ്മിറ്റിയ്ക്ക് രൂപം നല്കി.
അതേസമയം കൊലപാതകത്തില്‍ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഇങ്ങനെയാണ് സ്ഥിതിയെങ്കില്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം ചോദിച്ചു. യുപിയില്‍ കുറ്റകൃത്യങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
യു.പിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും നിരോധനാജ്ഞപുറപ്പെടുവിച്ചിട്ടുണ്ട്. പ്രയാഗ് രാജില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.
ആതിഖിന്റെ മകന് ആസാദിനെയും കൂട്ടാളി മുഹമ്മദ് ഗുലാമിനെയും ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഏപ്രില്‍ 13ന് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു.