മെറ്റ പ്ലാറ്റ്ഫോമിൽ ജോലി ചെയ്യാന്‍ കാനഡയിലേക്ക് സ്ഥലം മാറിപ്പോയ ഇന്ത്യക്കാരനായ ജീവനക്കാരനെ പിരിച്ചു വിട്ടു. ജോലിയിൽ പ്രവേശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പുറത്താക്കിയത്. ചെലവു ചുരുക്കലിൻ്റെ ഭാഗമായി 11,000 ജീവനക്കാർക്കെതിരെ മെറ്റ പിരിച്ചുവിടൽ നടപടി സ്വീകരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ഹിമാന്‍ഷു വി എന്ന യുവാവിനും ജോലി നഷ്ടമായത്.
കാനഡയിലോ ഇന്ത്യയിലോ ആയി ഒരു സോഫ്റ്റ്വെയർ എന്‍ജിനീയറുടെ തസ്തികയോ നിയമനമോ ഉണ്ടെങ്കില്‍ തന്നെ അറിയിക്കുക എന്ന് പറഞ്ഞ് ഹിമാന്‍ഷു പുറത്താക്കിയ വിവരം ലിങ്ക്ഡ് ഇന്നില്‍ പോസ്റ്റ് ചെയ്തു. ഐഐടി ഖരഗ്പുരില്‍ നിന്നുള്ള ബിരുദധാരിയാണ് ഹിമാന്‍ഷു. ഗിറ്റ്ഹബ്, അഡോബ്, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളിൽ നേരത്തേ പ്രവർത്തിച്ചിട്ടുണ്ട്.
ട്വിറ്ററിനു പിന്നാലെയാണ് മാർക് സക്കർബർഗിൻ്റെ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ജീവനക്കാരില്‍ നിന്ന് ഏകദേശം 13 ശതമാനം പേരെ കൂട്ടത്തോടെ പുറത്താക്കിയെന്നാണ് റിപ്പോർട്ട്.