തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ വൈകാരിക കുറിപ്പ് പങ്കുവച്ച് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി. തുര്‍ക്കിയിലേയും സിറിയയിലേയും കാഴ്ചകള്‍ വളരെയധികം വേദനാജനകമാണെന്നും അവര്‍ക്ക് കൈത്താങ്ങാവാന്‍ ലോകം മുഴുവൻ കൈകോർക്കണമെന്നും മെസി പറഞ്ഞു. സമൂഹമാധ്യമ പേജുകളിലൂടെയാണ് താരം കുറിപ്പ് പങ്കുവച്ചത്.
തുർക്കിയിലേയും സിറിയയിലേയും ആയിരക്കണക്കിന് കുടുംബങ്ങളും കുഞ്ഞുങ്ങളും ഏറെ സങ്കടം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നു പോവുന്നത്. എന്റെ ഹൃദയവും അവർക്കൊപ്പമാണ്. ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് സുരക്ഷ ഒരുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ യൂണിസെഫ് ശക്തമാക്കിയിട്ടുണ്ട്. എല്ലാവരുടെയും സഹായം ഏറെ വിലപ്പെട്ടതാണെന്നും മെസ്സി കുറിപ്പിൽ പറയുന്നു.
തുർക്കി – സിറിയ ഭൂകമ്പത്തിൽ മരണം ഇതിനകം 34,800 കടന്നുകഴിഞ്ഞു. തുര്‍ക്കിയില്‍ മാത്രമുണ്ടായത് 30,000 മരണമാണ് സിറിയയിലെ വിമത പ്രദേശമായ ഇദ്ലിബിലാണ് കൂടുതൽ പേർ മരിച്ചത്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് വിമത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ വൈറ്റ് ഹെൽമറ്റ്സ് സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ തുർക്കിയിൽ കൊല്ലപ്പെട്ട 1,100 അഭയാർഥികളുടെ മൃതദേഹങ്ങൾ സിറിയക്ക് കൈമാറി. 1939ന് ശേഷം തുർക്കിയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ജർമൻ, ഇസ്രായേൽ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നെത്തിയ രക്ഷാസംഘങ്ങൾ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തുർക്കിയിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിൽ നിന്നും പിന്മാറി. ഇതിനിടെ ദുരന്തത്തിൽ കെട്ടിടങ്ങൾ തകർന്നത് നിർമാണ തകരാറുകളെ തുടർന്നാണെന്ന പരാതിയിൽ 113 പേരെ അറസ്റ്റ് ചെയ്യാൻ തുർക്കി ഉത്തരവിട്ടിട്ടുണ്ട്.