രാജ്യത്ത് മൈനകൾ വ്യാപകമായി പെരുകിയതോടെ നിയന്ത്രണ നടപടിയുമായി ഒമാന്‍. പുതിയ നടപടിയുടെ ഭാഗമായി ദേശീയതലത്തില്‍ പ്രചരണ പരിപാടികളും ഒമാൻ സംഘടിപ്പിക്കും. രാജ്യത്ത് മൈനകളെ കൂടാതെ കാക്കകളും പ്രാവുകളും വന്‍തോതില്‍ കൂടുന്നുണ്ടെന്നും ഒമാന്‍ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
നിയന്ത്രണ പ്രവർത്തനങ്ങൾ അടുത്തമാസം മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒമാന്‍ പരിസ്ഥിതി അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ക്യാമ്പെയിന് സംഘടിപ്പിക്കുന്നത്. വിളകള്‍ നശിപ്പിക്കുന്നതിലൂടെ കൃഷിക്ക് ഭീഷണിയായും രാജ്യത്തിന്റെ തനതായ സസ്യങ്ങളെയും വിത്തുകളെയും മൈനകള്‍ നശിപ്പിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
മൈനകൾ രോഗങ്ങള്‍ പരത്തുന്നതായും രാജ്യത്തിന്റെ ശുചിത്വ സംരക്ഷണത്തിന് ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പക്ഷികളെ നിയന്ത്രിക്കുന്നതിനുള്ള നീക്കവുമായി ഒമാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നത്.