ഇൻഡോനീഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ വൻ സംഘർഷം. ഇന്തോനേഷ്യന്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെയാണ് കാണികള്‍ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 174 ആയി. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതൽ പേരും കൊല്ലപ്പെട്ടത്.
കിഴക്കൻ ജാവ പ്രവിശ്യയിലെ മലംഗ് സിറ്റിയിലെ കഞ്ജുരുഹാൻ സ്റ്റേഡിയത്തിലായിരുന്നു ഫുട്ബോൾ ലോകത്തെ സങ്കടത്തിലാഴ്ത്തിയ കൂട്ടക്കുരുതി നടന്നത്. ഇന്തോനേഷ്യൻ പ്രീമിയർ ലീഗിൽ അരേമ മലംഗ് എഫ്.സി പെർസെബായ സുരബായ എഫ്.സി മത്സരം നടക്കുകയായിരുന്നു. മസുരബായ 3-2ന് അരേമ മലംഗിനെ തോൽപ്പിച്ചത്തോടെ ആരാധകര്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടുകയായിരുന്നു.
തിക്കിലും തിരക്കിലും പെട്ടാണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മറ്റുള്ളവർ ശ്വാസതടസ്സം മൂലമാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു. 34 പേർ സ്റ്റേഡിയത്തിനുള്ളിലും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. അതേസമയം നിരവധി പൊലീസ് ഉദ്യോഗസ്ഥരും സംഭവത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇരുന്നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.