ബലോസെർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് സഹായവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അപകടത്തിൽ മരണപ്പെട്ടവർക്കും കൈകാലുകൾ നഷ്ടമായവർക്കും ജോലി നൽകുമെന്നാണ് മമത ബാനർജി പ്രഘ്യാപിച്ചത്. കോരമണ്ഡൽ എക്സ്പ്രെസ്സിൽ ഉണ്ടായിരുന്നവർക്ക് സാമ്പത്തിക സഹായം ഉറപ്പ് വരുത്തുമെന്നും മമത അറിയിച്ചു. നിയമന ഉത്തരവും ചെക്കുകളും ബുധനാഴ്ച തന്നെ കൈമാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചെർത്തു.
അപകടത്തിൽപെട്ട് ആശുപത്രികളിൽ കഴിയുന്ന രോഗികളെ മമത നാളെ സന്ദർശിക്കും. ബംഗാളിൽ നിന്നുള്ള മന്ത്രിമാരും ഉന്നത നേതാക്കളും മമതയെ ആശുപത്രി സന്ദർശനത്തിൽ അനുഗമിക്കും. ബംഗാളിൽ നിന്നുള്ള 205 പേരെ ഒഡീഷ്യയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്നു.ഇതിൽ കട്ടക്കിലെ ആശുപത്രിയിൽ കഴിയുന്ന 33 പേരും ഗുരുതരാവസ്ഥയിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.