മദ്യം വിൽക്കുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ. അബുദാബി ടൂറിസം മന്ത്രാലയമാണ് പുതിയ നിയമം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. പുതിയ മദ്യനയം പ്രാബല്യത്തിലാക്കുന്നതിന് ആറ് മാസത്തെ കാലവധിയാണ് സ്ഥാപനങ്ങൾക്ക് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.
പുതിയ മദ്യനിയമം പ്രകാരം മദ്യത്തിലെ ആള്‍ക്കഹോൾ അളവ് 0.3% ആയിരിക്കണം എന്ന് നിർദേശമുണ്ട്. കൂടാതെ വിനാഗിരിയുടെ രുചി, ഗന്ധം എന്നിവ വൈനില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണം. കാരമലിന്റേതൊഴിച്ച് ബിയറില്‍ കൃത്രിമ മധുരവും നിറങ്ങളും മണവും അനുവദിക്കില്ലെന്നും പുതിയ മദ്യനയം വ്യക്തമാക്കുന്നു.
ശുചിത്വവും ഉല്പന്നങ്ങള് കേടുവരാതിരിക്കാനുള്ള മുന്‍കരുതലുകളും ഉണ്ടാകണം. മദ്യകുപ്പിയുടെ മുകളിൽ ഉല്‍പന്നത്തിലടങ്ങിയ ചേരുവകള്‍, നിര്‍മ്മാണം, ഉപയോഗ കാലാവധി, ആള്‍ക്കഹോളിന്റെ ശതമാനം എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്നും പുതിയ നിയമത്തിൽ നിർദേശമുണ്ട്.
നിയമം ലംഘിച്ചാൽ കര്‍ശനനടപടികള്‍ നേരിടേണ്ടിവരുമെന്നും ഡിസിടി മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടേയും വിതരണക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ആള്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ വിൽക്കുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് അബുദാബി ടൂറിസം മന്ത്രാലയം അറിയിച്ചു.
(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)