തിരുവനന്തപുരം: കേരള-ഗൾഫ് യാത്രക്കപ്പൽ എന്ന് ആരംഭിക്കുമെന്നതിൽ ഇത് വരെ തീരുമാനമായില്ലെന്നും ഒന്നാംഘട്ടത്തിനു കേന്ദ്രസർക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുന്നതിനുള്ള ത്രികക്ഷി കരാർ അധികം വൈക്കാതെ ഒപ്പുവയ്ക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
നിലവിൽ കൊച്ചി തുറമുഖമാണ് പരിഗണനയിലുളളത്.വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിനുള്ള പരിസ്ഥിതി പഠനം പൂർത്തീകരിച്ചെന്നും കേന്ദ്രാനുമതിക്ക് അപേക്ഷ നൽകിയെന്നും മന്ത്രി പറഞ്ഞു.പദ്ധതിക്കായി സംസ്ഥാനം ഇതുവരെ 854.38 കോടിയാണ് ചിലവഴിച്ചത്. വിഴിഞ്ഞം കസ്റ്റംസ് തുറമുഖമായി അംഗീകരിച്ചുകൊണ്ടുള്ള അംഗീകാരം ലഭ്യമായിട്ടുണ്ട്.
ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച്, കസ്റ്റോഡിയൻ കോഡ് എന്നിവയ്ക്കുള്ള അംഗീകാരവും ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ക്ലിയറൻസുമാണ് ഇനി ലഭിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.