ജനവിധി തേടുന്ന കർണ്ണാടകയിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് എക്സിറ്റ് പോൾ. നേരിയ മുൻതൂക്കം കോൺഗ്രസ്സിനാണെന്നും എക്സിറ്റ് പോളുകൾ സൂചന നൽകുന്നു. അഞ്ച് എക്സിറ്റ് പോളുകൾ തൂക്കുമന്ത്രിസഭയായിരുക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ ജനതാ ദൾ സെക്കുലർ (ജി ഡി എസ് ) പാർട്ടി നിർണ്ണായകമാകുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.
ആകെ 224 സീറ്റുകളാണ് കർണ്ണാടകയിലുള്ളത്. അതിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം. വോട്ടെടുപ്പിന് മുൻപ് വന്ന വിവിധ സർവേ ഫലങ്ങളിലും ഭരണം കോൺഗ്രസ്സിന് ലഭിക്കുമെന്നായിരുന്നു പൊതുജന അഭിപ്രായം. ബിജെപി ചെറിയ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും പൊതുജന സർവേകൾ പറയുന്നു.
അതേ സമയം 224 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ വൈകിട്ട് 5.00 മണി വരെ 65.5% വോട്ടുകളാണ് കർണ്ണാടകയിൽ രേഖപ്പെടുത്തിയത്.
ഭരണം നിലനിർത്താൻ ബിജെപി യും ഭരണം തിരിച്ച് പിടിക്കാൻ കോൺഗ്രസ്സും മുന്നിട്ടിറങ്ങുമ്പോൾ കർണ്ണാടകയിൽ പോരാട്ടം കണക്കുകയാണ്. 13 നാണ് വോട്ടെണ്ണൽ.