തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല് ദിവസമായി തുടരുന്ന ജലക്ഷാമം ഭാഗികമായി പരിഹരിച്ചെങ്കിലും ഇപ്പോളും പല ഇടങ്ങളിലും വെളളം എത്തിയിട്ടില്ല.അതിനിടെ, ല അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത് എംഎൽഎ രംഘത്തെത്തിയിരിക്കെയാണ്. ജല അതോറിറ്റി നഗരസഭയ്ക്ക് കൃത്യമായ അറിയിപ്പ് നൽകിയില്ലെന്നാണ് എംഎൽഎ പറയുന്നത്.’ഗുരുതരമായ ബുദ്ധിമുട്ടാണുണ്ടായത്.
ഫോൺ വിളിക്കുന്നവരുടെ നമ്പർ കുറിച്ചെടുത്ത് ടാങ്കറുകളെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻ കുട്ടി നടത്തിയ യോഗത്തിൽ കാര്യങ്ങൾ കൃത്യമായി അറിയിച്ചിട്ടുണ്ട്. അനാസ്ഥ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അനാസ്ഥയ്ക്കെതിരെ യോഗത്തിൽ കൃത്യമായി പറഞ്ഞു. തിരുവനന്തപുരം പോലുള്ള വലിയ നഗരത്തിൽ ജല വിതരണത്തിന് അനുഭവസ്ഥരായ ഉദ്യോഗസ്ഥരെ വെക്കണം.
കൃത്യമായ ജാഗ്രതയുണ്ടാകണമായിരുന്നു. നേമത്ത് പണി നടക്കുമ്പോൾ നഗരത്തിൽ മൊത്തം വെള്ളം മുട്ടിക്കേണ്ട സാഹചര്യമില്ല. രണ്ടോ മൂന്നോ വാൽവുകളടച്ച് അഞ്ചോ ആറോ വാർഡുകളിൽ മാത്രം വെള്ളം മുടങ്ങുകയുള്ളു. നഗരം മുഴുവൻ കുടിവെള്ളം മുടങ്ങുന്ന സാഹചര്യമെങ്ങനെയുണ്ടായിയെന്ന് പരിശോധിക്കപ്പെടണം,’ എംഎൽഎ പറഞ്ഞു.